തിരുവന്തപുരം: സിപിഐഎം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗവും ശ്രീകാര്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായിരുന്ന അയിരുപ്പാറ ശാന്തിപുരം നയനത്തിൽ എ.പി മുരളി (64)അന്തരിച്ചു. കെ.എസ്.വൈ.എഫിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് വന്ന മുരളി
പഞ്ചായത്തിൽ മൂന്നുതവണ ഭരണ സമിതിയംഗമാകാൻ കഴിഞ്ഞ മുരളിക്ക് 1995 മുതൽ 2001വരെയും, 2006 മുതൽ 2011വരെയും രണ്ടുതവണ ശ്രീകാര്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റാകാനും കഴിഞ്ഞു. കൂടാതെ നഗരസഭയുടെ ഭാഗമായ ശ്രീകാര്യം പഞ്ചയത്തിന്റെ അവസാനത്തെ പ്രസിഡന്റും ലോക്കൽ കമ്മിറ്റി സെക്രട്ടറി, ട്രിഡയുടെ എക്സിക്യൂട്ടീവംഗം, കർഷക സംഘം ചുമതല തുടങ്ങി നിരവധി സ്ഥാനങ്ങൾ നിർവഹിച്ചിട്ടുണ്ട്.
ദീർഘകാലമായി വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ മുരളി ചികിത്സയിലായിരുന്നു. ഭാര്യ ഗീതാകുമാരി അംഗൻവാടി അദ്ധ്യാപികയാണ്. മക്കൾ: നയനാമുരളി, അമൽമുരളി, മരുമകൻ: ശ്രീജിത്ത്. പരേതരായ അച്ഛുതൻപിള്ളയും പാറുകുട്ടിയും മാതാപിതാക്കാളാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മുരളിയുടെ നിര്യാണത്തിൽ മുൻ മന്ത്രിയും എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ അനുശോചിച്ചു.