എനിക്ക് നായികമാരെ കിട്ടാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്: കുഞ്ചാക്കോ ബോബൻ
അരങ്ങേറ്റത്തില്‍ തന്നെ തരംഗമുണ്ടാക്കിയ താരമാണ് കുഞ്ചാക്കോ ബോബൻ. എന്നാൽ കരിയറിന്റെ ഒരു ഘട്ടത്തിൽ വൻപരാജയങ്ങളും താരം ഏറ്റു വാങ്ങിയിരുന്നു. അതിനുശേഷം ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. ഇപ്പോൾ തന്റെ തിരിച്ചുവരവിനെ കുറിച്ചും താരമൂല്യം ഉയര്‍ന്നതിനെകുറിച്ചും മനസ് തുറന്ന് രംഗത്തെത്തിയ താരത്തിന് സോഷ്യല്‍മീഡിയ വലിയ പിന്തുണയാണ് നല്‍കുന്നത്.
1997-ല്‍ അരങ്ങേറിയ മലയാളികളുടെ ചാക്കോച്ചന്‍ പിന്നീട് നിരവധി ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 2006 നു ശേഷം അദ്ദേഹം സിനിമയില്‍ നിന്ന് തന്നെ മാറി നില്‍ക്കുകയായിരുന്നു. പിന്നീട് തിരിച്ചുവന്ന തനിക്കു താരമൂല്യം കുറവായിരുന്നതിനാല്‍ തന്റെ കൂടെയഭിനയിക്കാന്‍ നായികമാരെ കിട്ടാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
ഒരുപാട് നായികമാരെ താന്‍ ഇങ്ങനെ അടുത്ത പടത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവരൊന്ന് വലിഞ്ഞ് നിന്നിട്ടുണ്ട് എന്നും എന്നാല്‍ അവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിച്ചത് കൊണ്ട് തനിക്കു അതില്‍ വിഷമം തോന്നിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു. മ
മാര്‍ക്കറ്റ് വാല്യൂ മാറിയപ്പോള്‍ അവരൊക്കെ വിളിക്കാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രാഫിക്, സീനിയേഴ്സ്, മല്ലു സിംഗ്, റോമന്‍സ്, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളുടെ വിജയമാണ് തിരിച്ചു വരവില്‍ നിര്‍ണായകമായത്. സിനിമയില്‍ താന്‍ തിരിച്ചുവന്നപ്പോള്‍ ഒരുപാട് പേരുടെ പിന്തുണ തനിക്കുണ്ടായിരുന്നു എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നുണ്ട്.