ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം………..
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ ജെബി മേത്തർ നടത്തിയ പ്രചരണം ഒരു പാർലമെന്റ് അംഗത്തിന്റെ നിലവാരത്തിന് യോജിക്കാത്തതാണ്. ‘കട്ടപണവുമായി മേയർ കുട്ടി കോഴിക്കോട്ടേക്ക് വിട്ടോളൂ ‘ എന്ന പോസ്റ്റർ എഴുതിയ ഒരു പെട്ടി ഒരു ക്കിയാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയറെ അധിക്ഷേപിച്ചത്. ആര്യ രാജേന്ദ്രൻ വിവാഹം ചെയ്തത് കോഴിക്കോട് നിന്നായതിനാൽ തിരുവനന്തപുരത്തല്ല ഇനി കഴിയേണ്ടത് എന്ന പ്രചരണമാണ് ജെബി മേത്തർ ഏറ്റെടുത്തിരിക്കുന്നത്. ഒരു സ്ത്രീ വിവാഹം കഴിയുന്നതോടെ സ്വന്തം വീട്ടിൽ നിന്നും സ്വന്തം നാട്ടിൽ നിന്നും എന്നന്നേക്കുമായി ഇറങ്ങിപ്പോവേണ്ടവളാണെന്ന് കൽപ്പിക്കുന്ന പഴഞ്ചൻ മൂല്യബോധത്തിൽ നിന്ന് വണ്ടി കിട്ടാതെ നിൽക്കുകയാണ്
ജെബി മേത്തർ . മഹിളാ കോൺഗ്രസ് സ്ത്രീ വിരുദ്ധത ഏറ്റെടുക്കുന്നത് എത്രമാത്രം പരിഹാസ്യമാണ്. ഇത്തരക്കാർ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവ് സ. എം എം മണിയെ ചിമ്പൻസിയുമായി ഉപമിച്ച് പ്രചരണം നടത്തിയതിനെ കേരളം തള്ളിക്കളഞ്ഞതാണ്. അപ്രകാരം വംശീയവും വിദ്വേഷ ജനകവുമായ പ്രചരണം നടത്തുന്നവരാണ് ഇപ്പോൾ ആര്യ രാജേന്ദ്രനെയും ആക്ഷേപിക്കുന്നത്. പരസ്പരം അംഗീകരിച്ച് ജീവിക്കാൻ തുടങ്ങുന്ന മനുഷ്യർ എവിടെ താമസിക്കണം, എവിടെ യാത്ര ചെയ്യണം , എവിടെ തങ്ങളുടെ ചുമതലകൾ നിർവഹിക്കണം , എവിടെ ജോലി ചെയ്യണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഓരോരോ വ്യക്തികളാണ്. അതൊന്നും മാനിക്കാതെ ആക്ഷേപങ്ങൾ ചൊരിയാനും തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനം സ്തംഭിപ്പിക്കാനും ശ്രമിക്കുന്നത് അംഗീകരിക്കില്ല.