‘തമിഴരും കശ്മീരികളുമാണ് രാജ്യത്തെ വിഭജിക്കുന്നത്’; വിമാനത്താവളത്തിലെ ദുരനുഭവം പങ്കുവച്ച് വെട്രിമാരന്‍
ഹിന്ദി ഭാഷ അറിയാത്തത്തിന്റെ പേരില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തുകയാണ് പ്രശസ്ത സവിധായകന്‍ വെട്രിമാരന്‍. 2011 ഓഗസ്റ്റ് മാസം കാനഡയിലെ മോന്‍റ്റീല്‍ ചലചിത്ര മേളയിൽ ആടുകളം എന്ന വെട്രിമാരൻ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇതിന് ശേഷം തിരികെ വരുമ്പോഴാണ് ഇമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്തരില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. വിമാനത്താവളത്തില്‍ വച്ച് ഹിന്ദിയില്‍ സംസാരിച്ച ഉദ്യോഗസ്ഥനോട് ഹിന്ദി അറിയില്ലെന്ന് വെട്രിമാരന്‍ വിശദമാക്കി. ഇതോടെ രാജ്യത്തിന്‍റെ മാതൃഭാഷ അറിയില്ലേയെന്നായി ഉദ്യോഗസ്ഥന്‍റെ ചോദ്യം.തന്‍റെ മാതൃഭാഷ തമിഴ് ആണെന്നും മറ്റുള്ളവരുമായി സംവദിക്കേണ്ടി വരുമ്പോള്‍ ഇംഗ്ലീഷ് ആണ് ഉപയോഗിക്കാറുള്ളതെന്നും വെട്രിമാരന്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു. ഇതോടെ നിങ്ങള്‍ തമിഴന്മാരും കശ്മീരികളുമാണ് രാജ്യത്തെ വിഭജിക്കുന്നതെന്നായിരുന്നു ഉദ്യോഗസ്ഥന്‍ ക്ഷുഭിതനായി സംസാരിച്ചതെന്നാണ് വെട്രിമാരന്‍ തുറന്നുപറയുന്നത്.
ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ് വെട്രിമാരനെന്ന് നിര്‍മ്മാതാവ് കതിരേശനും സംഗീത സംവിധായകന്‍ ജി വി പ്രകാശും ഉദ്യോഗസ്ഥനെ അറിയിച്ചിട്ടും മുക്കാല്‍ മണിക്കൂറിലേറെ സമയം വിമാനത്താവളത്തില്‍ കാത്ത് നില്‍ക്കേണ്ടി വന്നുവെന്നും വെട്രിമാരന്‍ വെളിപ്പെടുത്തിയതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍റെ മാതൃഭാഷയായ തമിഴ് സംസാരിക്കുമ്പോള്‍ എങ്ങനെയാണ് ഞാന്‍ രാജ്യ വിരുദ്ധനാകുന്നതെന്ന് വെട്രിമാരന്‍ ചോദിക്കുന്നു.